ഹാസ്യനടൻ മാമുക്കോയ കഴിഞ്ഞ വർഷമാണ് നമ്മളെ വിട്ടുപോയത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഭാഗമായ മാമുക്കോയയുടെ വേർപാട് തികച്ചും അപ്രതീക്ഷിതമായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സിനിമയിൽ സജീവമായി നിന്നിരുന്ന ഒരാളാണ് അദ്ദേഹം.
കഴിഞ്ഞ വർഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രിൽ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
സിനിമ, ടെലിവിഷൻ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എല്ലാം അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു. പക്ഷേ മോഹൻലാലും മമ്മൂട്ടിയും എത്തിയില്ല എന്നുള്ള വലിയയൊരു ആക്ഷേപം ആ സമയത്ത് ഉയർന്നിരുന്നു. മോഹൻലാൽ ആ സമയത്ത് ജപ്പാനിൽ ആയിരുന്നു. മമ്മൂട്ടിയുടെ ഉമ്മ മരിച്ച ശേഷം ഉംറക്ക് പോയതാണെന്നും ഇരുവരും വിളിച്ചിരുന്നുവെന്നും അന്ന് മാമുക്കോയയുടെ മകൻ പ്രതികരിച്ചിരുന്നു.